മാടത്തയുടെ ചിറകുകൾക്ക് നീല
നിറമായിരുന്നു
അവളുടെ കണ്ണുകളിൽ ഒരായിരം വർണ്ണങ്ങൾ വിരിഞ്ഞു തുടങ്ങിയ കാലം
കാലവും, പ്രകൃതിയും അവളെ ഒറ്റയ്ക്കാക്കിയ ഒരു വേനൽക്കാലം
ജീവിതത്തിന്റെ നാൽക്കവലയിൽ അവൾ പകച്ചു നിന്നപ്പോൾ
ആരോ പറഞ്ഞു, നീ ഈ വഴി പോകുക
പിന്തിരിയാതെ...
ആ വഴിയിലൂടെ മാടത്ത നടന്നു തുടങ്ങി
എവിടെ എത്തുമെന്ന് അറിയാതെ..
അവളുടെ കുഞ്ഞിചിറകുകൾക്കു ബലം വച്ചപ്പോൾ,
അവളുടെ കണ്ണുകൾ നിറഭേദങ്ങളെ തിരിച്ചറിഞ്ഞപ്പോൾ...
ഹൃദയത്തിന്റെ വഴിയിലേയ്ക്കു അവൾ തിരികെ പറന്നു..
മിഥ്യകളുടെ ആ വനവീഥിയെ പിറകിലുപേക്ഷിച്ച്..
ജീവിതത്തിന്റെ സുഖനൊമ്പരങ്ങളെ ഹൃദയത്തിൽ ഒരുമിച്ചു പങ്കിട്ട നാളുകളൊരുപാടു കഴിഞ്ഞപ്പോൾ...
ഒർമ്മയിൽ ദുഃസ്വപ്നങ്ങളായി ആ നാളുകൾ അവളെ അലട്ടിയ സന്ധ്യകളിലൊന്നിൽ..
ഒരായിരം കണ്ണുനീർത്തുള്ളികളായി ആ മൗന നൊമ്പരങ്ങൾ ഒരു വേനൽ മഴപൊലെ
ഭൂമിയിലേയ്ക്കു പെയ്തിറങ്ങി.....
മഴയുടെ സ്പർശ്ശമേൽക്കാത്ത ഊഷര ഭൂമിയിൽ മിന്നൽ പിണരുകളായി അവ തിമിർത്തു പെയ്തു..
മഴ പെയ്തൊഴിഞ്ഞപ്പോൾ ആ മാനം ചിരിച്ചു, ഹൃദയം തുറന്ന്..
അവളുടെ കണ്ണുനീർത്തുള്ളികളെ എറ്റു വാങ്ങിയ ഭൂമിയും ചിരിച്ചു..
അവർക്കു മുൻപിൽ അനന്ത നീലാകാശവും, പച്ചപ്പുൽമേടുകളും പൂക്കൾ ചൂടി നിന്നു...
Subscribe to:
Post Comments (Atom)
Maadathayude Kannuneerthulligall Utharahalliyekkal migachu ninnu. Pakshe kurachu koode fine-tuning aagam. Parayan udheshikkunathilekku spashtamaya kurachu neeerchalagall srishtikkam. Nee iniyum ezhuthanam alliya.
ReplyDelete